രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ആദ്യ ഘട്ടത്തിൽ 33പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റും പട്ടികയിലുണ്ട്.
സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്ന് ഗെഹലോട്ട് ജനവിധി തേടും.സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മത്സരിക്കും. ഇരുവരും തമ്മിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇടപെട്ട് താത്കാലികമായി ശമിപ്പിച്ചിട്ടുണ്ട്.അതേസമയം ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു.83 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളുന്നതാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക.ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയില്‍ വസുന്ധരാ രാജെയും ഉള്‍പ്പെട്ടു.ജാൽറപാടൻ മണ്ഡലത്തിൽ നിന്ന് വസുന്ധരാ രാജെ ജനവിധി തേടും.
നവംബര്‍ 25 നാണ് തെരഞ്ഞെടുപ്പ്.ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.