ലോകകപ്പിൽ ആദ്യ വിജയം നേടി ഓസ്ട്രേലിയ ആശ്വാസം കണ്ടെത്തിയപ്പോൾ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയതിന്റെ നിരാശയിലാണ് ശ്രീലങ്ക. അഞ്ച് വിക്കറ്റിനാണ് ഓസീസ് ശ്രീലങ്കയെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.3 ഓവറിൽ 209 റൺസിൽ ഓൾഔട്ടായി. 15 ഓവറുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ വിജയം കണ്ടു. 35.2 ഓവറിൽ 215 റൺസാണ് ഓസ്ട്രേലിയ നേടിയത്. അര്‍ധസെഞ്ചുറികള്‍ നേടിയ ജോഷ് ഇംഗ്ലിസും മിച്ചല്‍ മാര്‍ഷുമാണ് ഓസീസിന്റെ വിജയം വേഗത്തിലാക്കിയത്.
തുടക്കത്തിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറും(11) സ്റ്റീവ് സ്മിത്തും(0) മടങ്ങിയത് ഓസീസ് ടീമിനെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, മാര്‍നസ് ലാബുഷെയ്നും മിച്ചല്‍ മാര്‍ഷും ചേർന്ന് കാര്യങ്ങൾ എളുപ്പമാക്കി.
ജയത്തോടെ അവസാനക്കാരായിരുന്ന ഓസ്ട്രേലിയ രണ്ട് പോയിന്റ് നേടി എട്ടാം സ്ഥാനത്തേക്കുയർന്നു.