ഗാസ മുനമ്പിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസിന്റെ തുടർച്ചയായ റോക്കറ്റാക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഗാസയിൽ നിന്നും ഹമാസ് പ്രവർത്തകർ ഇസ്രായേലിന്റെ ഭാഗത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേൽ പ്രതിരോധ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ തന്നെ യുദ്ധ സന്നദ്ധത അറിയിച്ച് ഇസ്രായേൽ രംഗത്തുവന്നിട്ടുണ്ട്.
ഗാസ മുനമ്പിൽ നിന്നും റോക്കറ്റുകൾ പതിച്ചതായും റോക്കറ്റ് ഡിഫെൻഡർ അടക്കമുള്ള പ്രതിരോധ ഉപകരണങ്ങൾ വിന്യസിച്ചതായും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇവരോട് വീടുകളിലും അപ്പാർട്ടുമെന്റുകളിലുമുള്ള ബോംബ് ഷെൽറ്ററുകളിനുള്ളിൽ തങ്ങാനും നിർദ്ദേശമുണ്ട്. റോക്കറ്റുകൾ പോകുന്നതിന്റെ ദൃശ്യങ്ങൾ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്