തമിഴ്നാട്ടിൽനിന്നുള്ള ഐ എസ് ആർ ഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം വീതം കാഷ് അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്.സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തിയാണു ശാസ്ത്രജ്ഞർക്ക് അവാർഡ് നൽകുന്നതെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കെ.ശിവന്‍ ഉൾപ്പെടെ ഒമ്പതു പേര്‍ക്കാണു സമ്മാനം പ്രഖ്യാപിച്ചത്.
ചന്ദ്രയാൻ(1,2) പ്രോജക്‌ട് ഡയറക്‌ടര്‍ മയില്‍സ്വാമി അണ്ണാദുരൈ, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍ ഡയറക്‌ടര്‍ വി.നാരായണന്‍,സതീഷ് ധവാന്‍ സ്‌പേസ് സെന്‍റര്‍ ഡയറക്‌ടര്‍ എ.രാജരാജന്‍,ചന്ദ്രയാൻ–3 പ്രൊജക്ട് ഡയറക്ടർ പി.വീരമുത്തുവേല്‍,ഐ എസ് ആര്‍ ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സ് ഡയറക്‌ടര്‍ ജെ.അസിര്‍ പാക്കിയരാജ്,എം.ശങ്കരന്‍,എം.വനിത,നിഗര്‍ ഷാജി എന്നിവര്‍ക്കാണു സമ്മാനം.
ഈ ഒമ്പത് ശാസ്‌ത്രജ്ഞരുടെയും പേരില്‍ സംസ്ഥാന സർക്കാർ സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ ഒമ്പത് എൻജിനീയറിങ് വിദ്യാര്‍ഥികൾക്കാകും സ്‌കോളര്‍ഷിപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. സ്‌കോളര്‍ഷിപ്പിനായി സര്‍ക്കാര്‍ 10 കോടി രൂപ വകയിരുത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.